2016 സെപ്റ്റംബർ 26, തിങ്കളാഴ്‌ച

പച്ചിലകള്ക്ക് പറയാന്‍ കഴിയാഞ്ഞത് - Beena C M

“എന്താണ് ഇത്രയും ഇരുട്ട്?? പ്രിയനേ.. മഴ പെയ്യാന്‍ പോകയാണോ.. എനിക്ക് കണ്ണ് തുറന്ന്‍ നോക്കിട്ടും ഒന്നും കാണാന്‍ ഇല്ല..” നിലത്തെ ഉണങ്ങിയ ഇലക്കൂട്ടത്തിന്‍റെ മുകളില്‍ പാതി കരിഞ്ഞ ശരീരവുമായി അവള്‍ ഇരിപ്പുണ്ട്.അവളുടെ സമപ്രായക്കാരന്‍ ഒരേ തായ്തടിയില്‍ നിന്ന് ഉണര്ന്ന അവളുടെ തോഴന്‍ അതാ മഞ്ഞച്ചു പോയി.അതുഷ്ണം അതിന്റെ പാരമ്യത്തില്‍ എത്തിയപ്പോള്‍ പാവം ഇണ ഞ്ഞെട്ടറ്റു പിടഞ്ഞു വീണു.അവനു ദുഖം സഹിക്കാനായില്ല.
തന്നാല്‍ ആവുന്നത് അവന് ഇണക്കായി ചെയ്തു.വളരെ പണിപെട്ട് ശരീരത്തെ ക്രമപെടുത്തി അവളുടെ മുകളില്‍ ഒരു കുടപോലെ നിലകൊണ്ടു. ദിവസങ്ങള്‍ കഴിഞ്ഞപോള്‍ പച്ചപ്പ്‌ അവനില്‍ അവശേഷിചില്ല.അവളാകട്ടെ കറുത്ത് കരിഞ്ഞ് അടുത്ത കാറ്റിനു പറന്നുപോകും എന്ന മട്ടില്‍.. യവ്വ്നത്തിലെ അവളുടെ പ്രസരിപ്പ് നഷ്ടപെട്ടെങ്കിലും ഒരു ദീപ്തി അവളെ വലയം ചെയ്തിരുന്നു.
“ഇല്ല പ്രിയേ.. അത് മഴയല്ല..സൂര്യന്‍ അസ്തമിച്ചു.അതാണ്‌ ഇരുള്‍ പരന്നത്..”
“ഇനിയും എത്ര നാള്‍ ദാഹം തീരാതെ...” ഇത് കേള്കവേ അവന്റെ് ഹൃദയമിടിപ്പ് പതിന്മ്ടങ്ങ്‌ കൂടിയെന്ന് അവള്‍ അറിഞ്ഞു..
“പ്രിയനേ.. അങ്ങ് ദുഖിക്കരുതേ..അങ്ങയുടെ പ്രാണവേദന ഞാന്‍ മനസിലാക്കുന്നു.പണ്ട് നമ്മുടെ ചെറുപ്പകാലത്ത് നമ്മുടെ അമ്മ ഈ തായ്തടി
നമുക്കായി ഭൂമിദേവിയില്‍ നിന്ന് എത്രത്തോളം നീരും ഊര്ജവും നല്കി.ഇളംകാറ്റില്‍ നമ്മള്‍ പതിയെ തലകള്‍ ആട്ടി ..മര്മരധ്വനികള്‍ പുറപെടുവിച്ചു.എന്ത് സന്തോഷമായിരുന്നു അന്ന്‍..”
അവന്‍ പതിയെ മൂളി.ഉറക്കത്തിലേക്ക് വഴുതി വീണെങ്കിലും ഇപ്പോളും പച്ചിലകള്‍ അടക്കം പറയുന്നുണ്ട്.ചില തല തെറിച്ച പച്ചിലകള്‍ ഉച്ചത്തില്‍ ചിരിക്കുന്നു.പലപ്പോഴും അവ കളിയാക്കിയിട്ടു ഉണ്ട്. “അന്ത്യമില്ലാത്ത പ്രണയം” അതേ..ഈ പ്രണയത്തിനു അന്ത്യമില്ല.എന്റെ കണ്ണടഞ്ഞാലും ഞാന്‍ ഇവളെ എന്നോട് ചേര്ത്തു പിടിക്കും.
അന്തരീക്ഷത്തില്‍ പെട്ടന്ന് പതിവിലാത്ത മാറ്റങ്ങള്‍ കണ്ടുതുടങ്ങി.വായാടി പച്ചിലകള്‍ മിണ്ടാതെയായി.അകലെ ആകാശകോണില്‍ ഒരു മിന്നല്പിണര്‍!!!! ദൈവമേ..വിളി വായുവില്‍ എത്തും മുന്നേ കല്ലേറ്പോലെ മഴ..
അവളുടെ മനസ് പിടഞ്ഞു.ഇനി പ്രിയന് അവടെ നില്കാന്‍ ആവില്ല.തന്നെപ്പോലെ ഞെട്ടറ്റു വീഴും.എനിക്കവനെ താങ്ങാന്‍ ഉള്ള ശക്തിയില്ലലോ..പെട്ടന്ന് അവന്‍ അവളെ വിളിച്ചു..
“പ്രിയേ..നിനക്കും എനിക്കും ദാഹം ശമിപ്പിക്കാന്‍ ഈ ഒരു തുള്ളിദാഹനീര് മതി.”പതിയെ അവന്‍ മുന്നോട്ടു കുനിഞ്ഞു ചെന്നു.ഇലതുമ്പിലെ ഒരു തുള്ളി നീരുമായി അവളുടെ ചുണ്ടില്‍ ചുംബിച്ചു..മറ്റൊരു മിന്നല്പിണര്‍ കൂടി ഭൂമി പൂകിയപ്പോള്‍ അമ്മയില്‍ നിന്ന് ആ ഇലയും വേര്പെടുത്തപ്പെട്ടു. ആവി ഉയരുന്ന അടുത്ത പകല്‍ പച്ചിലകള്‍ കണ്ടത് ഒന്നായി തീര്ന്ന ഇരുവരെയുമായിരുന്നു.

വയറ്റാട്ടി - ബീന സി എം

ഒളിപ്പിച്ചുവെച്ച ആയിരം ബാല്യങ്ങള്ക്ക്
ഇന്ന് ഞാനൊരു വയറ്റാട്ടി.
ചുവടുറയ്ക്കും വരേയ്ക്കും ,ഞാന്‍
സംരക്ഷക.

പിന്നെ പിന്തിരിഞ്ഞു നോക്കാതെ
ഒരു ഓട്ടപ്പാച്ചില്‍.
അമ്മ തന്‍ കരങ്ങളിലേക്ക് ,
പെറ്റമ്മയ്ക്കും പോറ്റമ്മയ്ക്കും മുന്നില്‍
ഞാന്‍ അന്നും വയറ്റാട്ടി.
ആയിരം രാവുകള്‍ കഥ പറയാനില്ല,
അരനാഴികനേരം മാറിയിരിക്കാനാവില്ല,
തലമുറതോറും തലപൊങ്ങുമ്പോള്‍
വയറ്റാട്ടി വയറൊഴിഞ്ഞു ഇരിപ്പൂ..
ആത്മനിന്ദ പേറിയോരമ്മ
കണ്ണ്‍ നനച്ച് പോയികളഞ്ഞു.
അമ്മയെ പെറ്റൊരു ആഴിയും
കണ്ണീര്‍ വാര്ത്ത് കാത്തിരിപ്പൂ..
ചെല്ല്ക പൈതലേ..
നിന്നമ്മയതാ വിളിപ്പുറത്തു..
ഉള്ളിലെ നീറും തീയെ അണയ്ക്കട്ടെ ഞാന്‍,
വയറൊഴിഞ്ഞു, ഞാനിനി വിശ്രമ്മിക്കട്ടെ.
ആഴി വിഴുങ്ങിയ കുഞ്ഞിനെ
തിരികേ ചോദിക്കാനാവാതെ
വിതുമ്പുന്നു വയറ്റാട്ടി.
ചുരത്തുന്നു പാല്‍, പകര്ത്തു ന്നു
അലയാഴിയിലേക്ക്.
കാലം വീണ്ടും എന്‍ വയറുപിളര്ന്നു
വീണ്ടും ഒരു പെറ്റമ്മയെ കൂടി രാവില്‍
പുറംതള്ളുമ്പോള്‍ ..
എനിക്കിനിയും ആകണം വയറ്റാട്ടി.
ദൂരകാഴ്ചകളില്‍ സൂര്യചന്ദ്രന്മാര്‍
പുളകം കൊള്ളിക്കുമ്പോളും
വയറൊഴിയാതെ ആധിയുമായി
ഞാനിന്നും വയറ്റാട്ടി.