2016 സെപ്റ്റംബർ 26, തിങ്കളാഴ്‌ച

വയറ്റാട്ടി - ബീന സി എം

ഒളിപ്പിച്ചുവെച്ച ആയിരം ബാല്യങ്ങള്ക്ക്
ഇന്ന് ഞാനൊരു വയറ്റാട്ടി.
ചുവടുറയ്ക്കും വരേയ്ക്കും ,ഞാന്‍
സംരക്ഷക.

പിന്നെ പിന്തിരിഞ്ഞു നോക്കാതെ
ഒരു ഓട്ടപ്പാച്ചില്‍.
അമ്മ തന്‍ കരങ്ങളിലേക്ക് ,
പെറ്റമ്മയ്ക്കും പോറ്റമ്മയ്ക്കും മുന്നില്‍
ഞാന്‍ അന്നും വയറ്റാട്ടി.
ആയിരം രാവുകള്‍ കഥ പറയാനില്ല,
അരനാഴികനേരം മാറിയിരിക്കാനാവില്ല,
തലമുറതോറും തലപൊങ്ങുമ്പോള്‍
വയറ്റാട്ടി വയറൊഴിഞ്ഞു ഇരിപ്പൂ..
ആത്മനിന്ദ പേറിയോരമ്മ
കണ്ണ്‍ നനച്ച് പോയികളഞ്ഞു.
അമ്മയെ പെറ്റൊരു ആഴിയും
കണ്ണീര്‍ വാര്ത്ത് കാത്തിരിപ്പൂ..
ചെല്ല്ക പൈതലേ..
നിന്നമ്മയതാ വിളിപ്പുറത്തു..
ഉള്ളിലെ നീറും തീയെ അണയ്ക്കട്ടെ ഞാന്‍,
വയറൊഴിഞ്ഞു, ഞാനിനി വിശ്രമ്മിക്കട്ടെ.
ആഴി വിഴുങ്ങിയ കുഞ്ഞിനെ
തിരികേ ചോദിക്കാനാവാതെ
വിതുമ്പുന്നു വയറ്റാട്ടി.
ചുരത്തുന്നു പാല്‍, പകര്ത്തു ന്നു
അലയാഴിയിലേക്ക്.
കാലം വീണ്ടും എന്‍ വയറുപിളര്ന്നു
വീണ്ടും ഒരു പെറ്റമ്മയെ കൂടി രാവില്‍
പുറംതള്ളുമ്പോള്‍ ..
എനിക്കിനിയും ആകണം വയറ്റാട്ടി.
ദൂരകാഴ്ചകളില്‍ സൂര്യചന്ദ്രന്മാര്‍
പുളകം കൊള്ളിക്കുമ്പോളും
വയറൊഴിയാതെ ആധിയുമായി
ഞാനിന്നും വയറ്റാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ